പേജുകള്‍‌

2009, ഓഗസ്റ്റ് 16, ഞായറാഴ്‌ച

തവളകള്‍

വഴി തേടി ഇറങ്ങിയ വെള്ളത്തിന്‍
വഴി തടഞ്ഞ പുല്‍കൊടി തന്‍
മാറില്‍ വീണ പരാഗങ്ങള്‍
മിഴി പൂട്ടി ഉറങ്ങി.
വിഷുക്കണി തേടിയെത്തിയ
കൊന്ന തന്‍ മലരില്‍
വിഷ വാതകം നിറയ്ക്കും
വരണ്ട മേഘങ്ങള്‍.
വളരുന്നു നമ്മളോരോ ചുവടും
മണ്ണേത് വിണ്ണേതന്നിയാതെ
തളരുന്നു നമ്മളോരോ ചുവടും
രവേത് പകലേതെന്നറിയാതെ........
വരുമായിരിക്കാം -
നിഴല്‍ പക്ഷിയായ്
നിറ പറയും നിലവിളക്കുമായ്
വയല്‍ വരബിലിരിന്നാകിളി
വീണ്ടും പാടി...
വരുമായിരിക്കാം
നെല്ല് പൂത്തകാലം
കുളം നിറഞ്ഞ കാലം
വഴി തേടിയിറങ്ങിയ വെള്ളത്തിന്‍
വഴി തടഞ്ഞാരോ കെട്ടിയ
മതിലിന്നക്കരെ നിന്നായ്
തവളകള്‍ കരഞ്ഞു
വരുമായിരിക്കാം ....
വിഷ വാതകങ്ങളില്‍
കരഞ്ഞിറങ്ങും മേഘങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല: