പേജുകള്‍‌

2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

കര്‍ഷകന്‍

കാറ്റിന്റെ വേഗം അളക്കാന്‍
ഇറങ്ങിയ തുവാല
കടലിന്റെ ആഴമറിഞ്ഞ്
തിരിച്ചു വന്നത്
പാടത്തു പാകിയ
കര്ഷക മനസ്സുപോലെ.
കഥകള്‍ ഒരുപാടുണ്ട്
ആകാശത്തോളം
ഭുമിയോളം
കടലോളം;
എന്നാലും
വിഷണ്ണനായ
കര്‍ഷകന്റെ
മനസ്സോളം വരുമോ?
ഒത്തിരി പറയാനുണ്ട്
പോലും
കേള്‍ക്കാനാര്‍ക്കും നേരമില്ല.
ഇല്ലെങ്കിലും
ശവമന്ജത്തിനരുകില്‍
ആരെങ്കിലും
കഥ കേള്‍ക്കാന്‍
ഇരിക്കുമോ?Click here for Malayalam Fonts