പേജുകള്‍‌

2019, ജൂലൈ 11, വ്യാഴാഴ്‌ച

കവിത

കവിത
,,,,,,,,,,,,,,,

ജനിക്കാൻ അല്പസമയം
ജാര സന്ധതിയല്ലെന്ന്
ഉറപ്പിക്കാൻ വിധി കാത്ത്
ഉറക്കമൊഴിയുന്ന സമയം
ഉന്മാദ വിഷക്കാറ്റിൽ
ഉഷ്ണ മൊഴിയായ്
വിലാപമായ് വിരിയും
വിത്തിന് കുട പിടിക്കും
മഴക്കാറു പോലൊത്തിരി
മനസ്സ് പെയ്തൊഴിയുന്നു .

ഇവിടെയീ മൺ ചിരാതുകൾ
ഇണചേർന്ന്  നൽകും വെൺമയിൽ
ഇന്നീ പുഴ ഒഴുകും തെളി നീരിൽ
ഒന്നൊഴുകി കുളിർ കൂടാൻ
വന്നൊരു പേമാരിയിൽ
വലതു കാൽ വെച്ചൊരു യാത്ര
വാ മൊഴികളിലൊതുങ്ങില്ല
വരമൊഴിയിലിണങ്ങും
nക്ഷത്രം പോൽ തിളങ്ങും
നിഴൽ പോൽ ഒടുങ്ങും
നാരകം പോൽ മണക്കും
നാൽ കവലകൾ ചുവക്കും
കനവുകൾ കനക്കും
കുറുബി നീയെന്നിലലിയും .

ചിരിക്കട്ടെ ഞാൻ
ചിരിയിതളിൽ ഒരു മലർ വിരിയട്ടെ
ചിന്തകൾ ചിറക് വെക്കട്ടെ
ചാരുതയിലിക്കവിത പക്ഷി
ചില്ലകൾ ചെക്കേറട്ടെ
ചിരി മായാതെ വന്നു പോകട്ടെ
          //
           ........... ........   .........      ......... .